Total Pageviews

Sunday, June 25, 2023

ആശാനക്ഷരമൊന്നു പിഴച്ചാല്‍ ...

ഉന്നത പഠനത്തിനായാലും ജോലി കിട്ടാന് വേണ്ടിയായാ ലും പത്രാസു കാണിക്കാന് വേണ്ടി ആയാലും മാര്ക്ക് ലി സ്റ്റും ഡിഗ്രിയും പരിചയസര്ട്ടിഫിക്കറ്റും തിരുത്തുന്ന തും വ്യാജമായി നിര്മ്മിക്കുന്നതും ഗുരുതരമായ,ശി ക്ഷാര്ഹമായ,കുറ്റകൃ ത്യമാണ്. ഇപ്പോള് കേരളത്തില് രണ്ടു വിദ്യാര്ത്ഥിസംഘടനാ നേതാക്കള് ഉള്പ്പെട്ട വ്യാജ സര്ട്ടിഫിക്കറ്റ് കേസ് സംബന്ധിച്ച് അന്വേഷണം നടക്കു കയാണ്.പ്രതി സ്ഥാനത്തുള്ള വിദ്യാര്ത്ഥികളെ അനുകൂ ലിച്ചും പ്രതികൂലിച്ചും മാദ്ധ്യമ വിചാരണയും രാഷ്ട്രീയ പ്പോരും ഗോഗ്വാ വിളികളും നടന്നുകൊണ്ടിരിക്കുന്നു .ഉ ന്നത വിദ്യാഭ്യാസ രംഗത്ത് നാം നേടിയ നേട്ടങ്ങളെയും വിദ്യാഭ്യാസത്തിന്റെ വിശുദ്ധിയെയും അവഹേളിച്ച കുറ്റക്കാരെ നിര്ദ്ദാക്ഷിണ്യം ശിക്ഷിക്കേണ്ടതാണ്.പക്ഷപാത രഹിതവും ആത്മാര്ത്ഥവുമായ അന്വേഷണം കൊണ്ടു മാത്രമേ കുറ്റകൃത്യം തെളിയിക്കാനാകൂ.

പക്ഷേ ബിരുദധാരികള്ക്കും ബിരുദ കോഴ്സുകള്ക്ക് പഠിച്ചിട്ടുള്ളവര്ക്കും ഒറ്റ നോട്ട ത്തില് തന്നെ വ്യാജമാണെന്ന് മനസ്സിലാക്കാവുന്ന രണ്ടു ബിരുദങ്ങളുമായി ഒരു മാ ന്യന് കഴിഞ്ഞ ആറേഴു കൊല്ലമായി വിഹരിച്ചിട്ടു അതെ കുറിച്ച് ഒരന്വേഷണവും നടക്കാത്തതെന്താണ്?പ്ര തിപക്ഷ നേതാക്കളുടെ അടുക്കളയില് വരെ അന്വേഷ ണം നടത്തുവാന് മടിയില്ലാത്ത കേന്ദ്രത്തിന്റെ കാക്കത്തൊള്ളായിരം അന്വേഷണ ഏജന്സികള്, കൈ യെത്തും ദൂരത്തുള്ള പ്രസ്തുത ബിരുദങ്ങളുടെ നിജസ്ഥി തി തിര യാന് പേടിക്കുന്നതാരെ ? അന്വേഷണാത്മക പത്രപ്രവര്ത്തനത്തിനു പേരുകേട്ട മാ ദ്ധ്യമപുലികള്,വിദ്യാഭ്യാസ മേഖലക്ക് മാത്രമല്ല,രാജ്യത്തിനു തന്നെ അപ മാനകര മായ ഈ വ്യാജബിരുദങ്ങളെ കുറിച്ച് മൌനം പാലിക്കുന്നത് എന്തുകൊണ്ടാണ്?പ്രാ ദേശിക പ്രശ്നങ്ങള് ക്ക് പോലും സ്വമേധയാ കേസ്സെടുക്കുന്ന കോടതികള് കണ്മുന്നില് നടക്കുന്ന ബിരുദത്തട്ടിപ്പില് കേസ്സെടുക്കാത്തതെന്തു?
ആളും തരവും നോക്കി അന്വേഷണം നടത്തുകയും നിയമം നടപ്പാക്കുകയും ചെയ്‌താല് ഇത്തരം കുറ്റകൃത്യങ്ങള് തുടരുകയേ ഉള്ളൂ.









Fans on the page

Tuesday, June 20, 2023

ഗുണപാഠ കഥ


അമ്മയും മകനും മാത്രമാണ് വീട്ടില്. അച്ഛന് നേരത്തെ മരിച്ചു പോയി.മകന് സ്‌കൂളില് പോകുന്നുണ്ട്.ഒരു ദിവസം വന്നപ്പോള് അവന്റെ കൈയില് ഒരു നല്ല പെന്സി ല്.എവിടുന്നു എന്ന് ചോദിച്ചപ്പോള് കൂട്ടുകാരന്റെ പക്കല് നിന്നും ചൂണ്ടിയതാണെന്ന് പയ്യന് ഉള്ള കാര്യം പറ ഞ്ഞു."എന്റെ മോന് മിടുക്കനാ"എന്ന് അമ്മ മകനെ അ ഭിനന്ദിച്ചു. പഠിത്തത്തില് മോശമായെങ്കിലും മോഷണ ത്തില് അവന് സാമാന്യം ഭേദപ്പെട്ട ഒരുത്തനായി മാറി. ഒരു ദിവസം അവന് ഒരു മോഷ ണക്കേസ്സില് പോലീസ് പിടിയിലായി.അവസാനം ദുര്ഗ്ഗുണ പരിഹാര പാഠശാല യിലായി.അമ്മ മകനെ കാണാന് ചെന്നു.രണ്ടു പേര്ക്കും കൂസലേതുമേ ഇല്ല.
''മോന് വിഷമിക്കണ്ടാ.അമ്മ മോനെ പുറത്ത് ഇറക്കും.'' അമ്മ ആശ്വസിപ്പിച്ചു.യാ ത്രപറയാന് നേരം മകന്,എ ന്തോ രഹസ്യം പറയാനുണ്ടെന്നമട്ടില് അമ്മയെ അടു ത്തേക്ക് വിളിച്ചു.അടുത്തുചെന്ന അമ്മയുടെ ചെവി അ വന് കടിച്ചെടുത്തു.തള്ള യുടെ നിലവിളി കേട്ട് ഓടിക്കൂ ടിയ സെക്യൂരിറ്റി ജീവനക്കാരോടും മറ്റന്തേവാസിക ളോടുമായി പയ്യന് പറഞ്ഞു :''തിരിച്ചറിവില്ലാത്ത കാല ത്ത് ഞാന് കള്ളത്തരം കാ ണിച്ചപ്പോള് എന്നെ പ്രോത്സാഹിപ്പിക്കുകയാണ് അമ്മ ചെയ്തത്.അന്നേ എന്നെ വില ക്കുകയോ വഴക്ക് പറയുകയോ ചെയ്തിരുന്നെങ്കി ല് ഞാന് ഇതുപോലെ കള്ളനായി മാറില്ലായിരുന്നു.''
ഇപ്പോള് കേരളത്തില് നടക്കുന്ന വ്യാജമാര്ക്ക് ലിസ്റ്റ്, വ്യാജ പരിചയ സര്ട്ടിഫിക്കറ്റ് ,എം.കോം അഡ്മിഷന് ത ട്ടിപ്പ് ,പി.എച്ച്,ഡി,പ്രവേശന ത്തട്ടിപ്പ്,ആള്മാറാട്ടം, ആദി യായ സംഭവ പരമ്പരകളുമായോ അതിലുള്പ്പെട്ട 'പരി ശുദ്ധ'രുമായോ അവരുടെ രക്ഷാകര്ത്താക്കളുമായോ ഈ ഗുണ പാഠ കഥയ്ക്ക്‌ യാതൊരു ബന്ധവുമില്ല.അഥ വാ അങ്ങ നെ ആര്ക്കെങ്കിലും ബന്ധം തോന്നുന്നെങ്കില് അതു കേവലം യാദൃശ്ചി കം മാത്രമായിരിക്കും.









Fans on the page

Tuesday, February 14, 2023

ശേഖരന്‍ നായര്‍ക്കു ആദരാഞ്ജലി



.
വളരെക്കാലം മാതൃഭൂമിയുടെ തിരുവനന്തപുരം ബ്യൂ റോ ചീഫായിരുന്നമുതിര്ന്ന പത്ര പ്രവര്ത്തകന് ജി. ശേഖരന് നായര്ക്ക് അന്ത്യാഞ്ജലി.അദ്ദേഹവുമായി അ ത്ര ഗാഡമായ ബന്ധം എനിക്ക് ഉണ്ടായിരുന്നില്ല.സര്വ്വ കലാശാലയില് അരങ്ങേറാന് പോകുന്ന ഒരു അഴിമതി ക്കെതിരെയുള്ള വാര്ത്തകൊടുക്കാന് തിരുവനന്തപുര ത്തെ മാധ്യമപ്പുലികള് ഭയപ്പെട്ടു നിന്നപ്പോള് യാതൊരു പതര്ച്ചയുമില്ലാതെ അത് കൊടുക്കുവാന് തന്റേടം കാണിച്ച പത്ര പ്രവര്ത്തകനായിരുന്നു ശേഖരന് നായര്.
തിരുവനന്തപുരത്തെ സ്വാശ്രയ നിയമ കോളേജില് നിന്നും കോളേജ് മാനേജരുടെ സ്വന്തം പുത്രി LLM നു റിക്കാര്ഡ് മാര്ക്കോടെ ഒന്നാം റാങ്കില് പാസ്സായപ്പോള് അടുത്തുതന്നെ കൂടിയ ലാ ഫാക്കല്റ്റി മീറ്റിങ്ങില് ,LLM,എം.ഫില് നു തുല്യമാക്കാന് തീരുമാനിക്കുന്നു.തു ടര്ന്ന് വരുന്ന അക്കാദമിക് കൌണ്സില് യോഗം ഫാ ക്കല്റ്റി തീരുമാനം ശരിവച്ചാല് നിയമമാകും.ഒന്നാം റാങ്കുകാരിയുടെ പിതാവ് തന്നെയാണ് ഫാക്കല്റ്റി ഡീ നും.ഏതെങ്കിലും പത്രത്തില് ഈ സ്വജനപക്ഷപാതവും അഴിമതിയും വാര്ത്തയായി വന്നാലേ അക്കാദമിക് കൌണ്സിലിന്റെ ശ്രദ്ധയില് പെടൂ.അതിനു വേണ്ടിയു ള്ള പരിശ്രമത്തിന്റെ ഒടുവിലാണ് ശേഖരന് നായരുടെ സന്നിധിയില് എത്തുന്നത്.വാര്ത്തയുടെ സത്യാവസ്ഥ ബോദ്ധ്യമായ അദ്ദേഹം ഉടന് തന്നെ ,പിറ്റേ ദിവസത്തെ മാതൃഭൂമിയില് ന്യൂസ് വരാന് വേണ്ടത് ചെയ്തു.അക്കാദ മിക് കൌണ്സില് ചേരുന്ന അന്ന് മാതൃഭൂമിയുടെ മു ന് പേജില് മൂന്നു കോളം വാര്ത്ത ഈ എംഫില് ദാനത ന്ത്രത്തെ കുറിച്ചായിരുന്നു. അതോടെ ഫാക്കല്റ്റി ഡീനും കോളേജ് മാനേജരുമായ വത്സല പിതാവിന്റെഎംഫില് മനക്കോട്ട തകര്ന്നടിഞ്ഞു.
''അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ് നമ്മുടെ മന്ത്രിസഭയി ലെ അര ഡസന് മന്ത്രിമാര് '' ''ഹൈക്കോടതി ജഡ്ജിമാരി ല് പലരും അദ്ദേഹത്തിന്റെ കോളേജില് പഠിച്ചവരാ ണ്.'' '' ബ്യൂറോയില് നിന്നും കൊടുത്താലും മുകളില് ചെല്ലുമ്പോള് വെട്ടും '' റിസ്ക്ക് എടുക്കാന് വയ്യ'' തുടങ്ങി യ പതം പെറുക്കലിന്റെയും നിലവിളിയുടെയും ഞര ക്കങ്ങളുടെയും മുകളിലാണ് ശേഖരന് നായരുടെ ഉറച്ച ശബ്ദം മുഴങ്ങിയത്.
ചങ്കൂറ്റവും ആത്മാര്ത്ഥതയും കൊണ്ട് പത്ര പ്രവര്ത്തന ത്തിന്റെ ഉത്തമ മാതൃക സൃഷ്ടിച്ച സുഹൃത്തിന്റെ വി യോഗത്തില് കണ്ണീരില് കുതിര്ന്ന അന്ത്യാഞ്ജലി.
ഒരു വ്യക്തി, ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
എല്ലാ പ്രതികരണങ്ങളു








Fans on the page

Tuesday, January 3, 2023

പ്ലീസ്,യുവർ ഓണർ !!

നിയമത്തിന്റെ മുന്നിൽ എല്ലാരും സമന്മാരാണെന്നും മുഖം നോക്കാതെ നീതി നടപ്പാക്കുമെന്നും നാഴികയ്ക്ക് നാല്പതു വട്ടം ഉരുവിടുന്ന ജഡ്ജിമാര് പുറപ്പെടുവിക്കുന്ന വിധിയും അഭിപ്രായ പ്രകടനങ്ങളും തമ്മില് യാതൊരു പൊരുത്തവുമില്ലെന്നു സമീപകാലത്തെ കോടതിവിധി കളും വിചാരണ വേളയില് നടത്തുന്ന പ്രസ്താവനകളും ശ്രദ്ധിച്ചാൽ മനസ്സിലാകും.
സമരം നടത്തിയ കർഷകരെ ലഖിമ്പൂർ ഖേരിയിൽ വ ച്ച് വാഹനം കയറ്റി കൊന്ന,കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോൾ സുപ്രീം കോടതിയിലെ രണ്ടു ജഡ്ജി മാർ എതിർ ഭാഗം വക്കീലിനോട് ചോദിച്ചത്രേ " കേന്ദ്ര മ ന്ത്രിയുടെ മകനെ എത്ര കാലം ജയിലിൽ പാർപ്പിക്കും?" എന്ന്.ആരുടെ ബന്ധു ആണെന്ന് നോക്കിയാണോ ജാമ്യം അനുവദിക്കുന്നത്?മന്ത്രിയുടെ മകന് എന്താ കൊമ്പു ണ്ടോ? ഇന്ത്യൻ പീനൽ കോഡിലെ ഏതു വകുപ്പിലാണ് മന്ത്രി പുത്രന് പ്രത്യേക ആനുകൂല്യങ്ങൾ അനുവദിച്ചിട്ടു ള്ളത് ? 85 വയസ്സുണ്ടായിരുന്ന രോഗിയായ സ്റ്റാൻ സ്വാമി ക്ക് വെള്ളം കുടിക്കാൻ സ്ട്റാ കൊടുക്കാൻ പോലും സ മ്മതിക്കാതിരുന്ന കോടതിയ്ക്കാണ് ഒരു കൊലപാതകി യോടു കാരുണ്യം തോന്നുന്നത് എന്ന് ഓർക്കണം.

രണ്ടു ദിവസം മുമ്പാണ് മലയാളത്തിലെ ഒരു സൂപ്പർ സ്റ്റാറിൽ നിന്നും ആനക്കൊമ്പ് പിടിച്ചെടുത്ത കേസ് പിൻവ ലിക്കുന്നത് സംബന്ധിച്ച് വാദം കേൾക്കുമ്പോൾ, കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജി പറഞ്ഞത് ''സാധാരണ ക്കാരനായിരുന്നെങ്കിൽ എന്നേ ജയിലിൽ ആകുമായിരു ന്നു" എന്നാണു.സാധാരണ പൗരന് വേറൊരു നിയമവും സൂപ്പർ സ്റ്റാറിന് വേറൊരു നിയമവും എന്നല്ലേ ആ പറ ഞ്ഞതിന് അർത്ഥം? നടിയെ പീഡിപ്പിച്ച കേസിലെ പ്ര തി യായ താരത്തിനും ഇതുപോലെ പ്രത്യേക നിയമം ആയിരിക്കുമോ? ആവോ?
ഭരണഘടനയെ തകർക്കാൻ തക്കം പാർക്കുന്നവരും വർ ഗ്ഗീയ ഭ്രാന്തന്മാരും അഴിമതിക്കാരും ആയ ഭരണക്കാരി ൽ നിന്നും മറ്റു അക്രമികളിൽ നിന്നും രക്ഷ കിട്ടുമെന്നു ള്ള പ്രതീക്ഷയിൽ ബഹുഭൂരിപക്ഷം സാധാരണക്കാരും ഇന്നും ആശ്രയിക്കുന്നത് കോടതികളെയാണ്.ആ അവ സാനത്തെ അഭയ കേന്ദ്രത്തിലുള്ള വിശ്വാസം കൂടി നഷ്ട പ്പെ ടുത്തരുത് . പ്ലീസ്,യുവർ ഓണർ !!





Fans on the page

Wednesday, September 21, 2022

"ഗുണികളൂഴിയിൽ നീണ്ടു വാഴാ "


സെപ്റ്റംബർ 17 ശനിയാഴ്ച . നേരം പുലർന്നു വരുന്നതേ ഉ ള്ളൂ. കെ.ശശിധരൻ നായരുടെ ഫോൺ. അതി രാവിലെ വരുന്ന ഫോൺ കോളുകൾ, പലപ്പോഴും അശുഭ വാർത്ത കളുമായിട്ടായിരിക്കും വരാറുള്ളതു എന്നു അനുഭവള്ള തുകൊണ്ട് മടിച്ചാണ് ഫോൺ എടുത്തത് .
"നമ്മുടെ കെ.എൻ ജി പോയി. "ശശിയണ്ണന്റെ ( കെ ശശി ധരൻ നായർ ) ചിലമ്പിച്ച ശബ്ദം . സർവ്വാംഗം തളർന്ന് ക ട്ടിലിൽ തന്നെ ഇരുന്നു പോയി. "രാത്രിയിൽ അത്താഴം കഴിഞ്ഞു കിടന്നതാണു. അസ്വസ്ഥത തോന്നി. ഉടൻ ത ന്നെ PRS ആശുപത്രിയിൽ കൊണ്ടു പോയി.അണ്ണൻ തു ട രുകയാണു. "അഞ്ചു മണിയായപ്പോൾ എല്ലാം കഴിഞ്ഞു "
ആരാണു വിളിച്ചു പറഞ്ഞത് എന്ന് വ്യക്തമല്ല. എന്നും ശശി പറഞ്ഞു. വല്ലവരും പറ്റിക്കാൻ ഗുണ്ടടിച്ചതാകും എ ന്ന് ആശ്വസിക്കാന് ശ്രമിച്ചു. പ്രഭാകരന്റെ വിളി കൂടി ആയപ്പോൾ ആ പ്രതീക്ഷയും തീർന്നു.
കെ എൻ ജി എന്നു ഞങ്ങൾ വിളിക്കുന്ന , കെ.എൻ.ഗോ പാലകൃഷ്ണൻ നായരുടെസൗമ്യവും ദീപ്തവുമായ മുഖം ഇ നിമേൽ കാണാൻ കഴിയില്ലല്ലോ എന്നു ഓർത്തപ്പോൾ ന ടുങ്ങിപ്പോയി.
സർവ്വകലാശാലയിൽ വന്നത് മുതൽ തുടങ്ങിയ സൗഹൃ ദമാണ്.അദ്ദേഹം വിരമിച്ച്‌ കാൽ നൂറ്റാണ്ട്‌ കഴിഞ്ഞും ആ സൗഹൃദത്തിനു ഭംഗം വന്നിരുന്നില്ല. കേരളാ യൂണിവേ ഴ്സിറ്റി സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികളായി ഒന്നി ച്ചു പ്രവർത്തിച്ചതോടെയാണു കൂടുതൽ അടുത്തതു. ഏ തു കാര്യത്തിലും സമചിത്തതയോടു മാത്രമേ കെ.എൻ. ജി പ്രതികരിച്ചിരുന്നുള്ളൂ.അത് സംഘടനാ പ്രവര്ത്തന ത്തില് ഏറെ ഗുണം ചെയ്തിട്ടുണ്ട്.
സുകുമാര് അഴീക്കോടുമായി എന്നെ അടുപ്പിച്ചതിനു നി മിത്തമായത് അദ്ദേഹമാണ്.’നവഭാരതവേദി’യുടെ ആദ്യ യോഗത്തിനു ഞാന് പോയത് കെ.എന്.ജി വല്ലാതെ നി ര്ബ്ബ ന്ധിച്ചതുകൊണ്ടാണ്.അങ്ങനെയാണ് അഴീക്കോട് സാറുമായി ഞങ്ങള് രണ്ടു പേരും അടുക്കുന്നത്.കൊല്ലം ജില്ലയില് വേദിയുടെ യൂണിറ്റു സംഘടിപ്പിക്കുന്നതിനു ള്ള ചുമതല നല്കിയത് ഞങ്ങള്ക്കാണ്.നിയമസഭാ മലി നീകരണത്തിനെതിരെ സംഘടിപ്പിച്ച സത്യാഗ്രഹം നട ത്തുന്നതിനുള്ള ചുമതലയും ഞങ്ങളിലാണ് വന്നു ചേര് ന്നത്‌.പിന്നീടു അഴീക്കോട് സാര് തിരുവനന്തപുരത്ത് വ ന്നാല് ഞങ്ങള് കൂടെ ചേരുന്ന അവസ്ഥയായി.അദ്ദേഹ ത്തിന്റെ പ്രഭാഷണങ്ങള് വായുവില് അലിഞ്ഞു പോ കാതെ പുസ്തകമാക്കണമെന്ന ആശയം മുന്നോട്ടു വച്ചത് കെ.എന്.ജിയാണ്.അഴീക്കോടിന്റെ പ്രഭാഷണങ്ങള് ശേഖരിച്ചു പുസ്തകരൂപത്തില് പുറത്തിറക്കിയത്തിനു പരിശ്രമിച്ചത് ഞങ്ങളാണ്.പില്ക്കാലത്ത് അഴീക്കോട് ട്ര സ്റ്റ് ആ പാത പിന്തുടരുകയും ചെയ്തു. അമല ആശുപത്രി യില് സാറിന്റെ അവസാന നിമിഷങ്ങള്ക്കു സാക്ഷി യാകാനും ഞങ്ങള് ഒന്നിച്ചുണ്ടായിരുന്നു.
വിവാഹം ഉള്പ്പെടെയുള്ള പല സ്വകാര്യവിഷയങ്ങളി ലും അദ്ദേഹത്തിന്റെ അഭിപ്രായവും ഉപദേശവുംഞാന് തേടിയിട്ടുണ്ട്.എന്റെ സാഹിത്യ പ്രവര്ത്തനങ്ങള്ക്ക് കലവറയില്ലാതെ പ്രോത്സാഹനം തന്നിട്ടുണ്ട്.എന്റെ ‘’സ രയുവിലെ സമാധി''എന്ന നോവല് പ്രകാശിപ്പിക്കാന് ഏ റ്റവും അധികം നിര്ബ്ബന്ധിച്ചത് അദ്ദേഹമാണ്.അതിന്റെ കൈയെഴുത്തു പ്രതി വായിച്ച അപൂര്വ്വം ചിലരില് ഒരാ ള് അദ്ദേഹമാണ് . അന്ന് മുതല് പ്രസിദ്ധീകരണത്തിനു പ്രേരിപ്പിക്കാന് തുടങ്ങിയതാണ്‌.കൊവിദ് കാലത്തോടെ യോഗങ്ങള്ക്കും മറ്റും പോകാതിരിക്കുകയായിരുന്നെ ങ്കിലും ഈ പുസ്തക പ്രകാശനത്തിന് ഭാര്യാ സമേതനായി ആദ്യാവസാനം പങ്കെടുക്കുകയുണ്ടായി.
ഏറ്റെടുക്കുന്ന ഏതു ചുമതലയും ആത്മാര്ത്ഥമായും കു റ്റമറ്റ രീതിയിലും നിര്വ്വഹിക്കണമെന്ന് കെ.എന്.ജി. യ്ക്ക് നിര്ബ്ബന്ധമുണ്ടായിരുന്നു. അസോസിയേഷന് പ്ര സിഡന്റായിരുന്നപ്പോഴും കേരളാ യൂണിവേഴ്സിറ്റി സര് വ്വീസ് പെന്ഷനേഴ്സ് ഓര്ഗനൈസേഷന്(KUSPO)യുടെ പ്ര സിഡണ്ടായിരുന്നപ്പോഴും ഈ പ്രത്യേകത എല്ലാവര്ക്കും ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.അച്യുതമേനോന് ഫൌണ്ടേ ഷന്റെ ഭരണസമിതി അംഗമായിരുന്നു മരിക്കുമ്പോള്. അവിടുത്തെ ലൈബ്രറി നവീകരിക്കാന് നിയോഗിച്ച ക മ്മിറ്റി കണ്വീനറായി അദ്ദേഹം ചെയ്ത സേവനവും മറ ക്കാനാവില്ല..
വിരല്ത്തുമ്പു വരെ മാന്യനായിരുന്നു കെ.എന്.ജി.അന്ത സ്സ് വിട്ട ഒരു പെരുമാറ്റവും അദ്ദേഹത്തില് നിന്നുണ്ടായി ട്ടില്ല.ന്യായമല്ലാത്ത ഒരു കാര്യത്തിനും മുതിര്ന്നിട്ടില്ല. ഒ പ്പം നില്ക്കുന്നവരെ അതിനു അനുവദിച്ചിരുന്നുമില്ല.
തികഞ്ഞ ഈശ്വര വിശ്വാസിയും ഗുരുവായൂരപ്പന്റെ ഭ ക്തനുമായിരുന്നെങ്കിലും അല്പം പോലും അന്ധവിശ്വാ സം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.അനാചാരങ്ങളോ ടും വെറുപ്പായിരുന്നു.മരണാനന്തര ചടങ്ങുകള് ഒന്നും പാടില്ല എന്ന് ഭാര്യയോടും മകളോടും മരുമകനോടും നേരത്തെ തന്നെ പറഞ്ഞിരുന്നതില് നിന്നും ഇക്കാര്യം വ്യക്തമാണ്.
സെപ്റ്റംബര് 17നു നടത്താനിരുന്ന KUSPO യുടെ ഓണാ ഘോഷത്തില് വച്ചു മുന് പ്രസിഡണ്ടായ കെ.എന്.ജിയെ ആദരിക്കുന്ന ചടങ്ങും ഉള്പ്പെട്ടിരുന്നു.താന് കാലേകൂട്ടി എത്തിക്കൊള്ളാമെന്നു തലേ ദിവസം സംഘാടകര്ക്ക് ഉ റപ്പു കൊടുത്തിരുന്നതാണ്.അതിനായി തയ്യാറാക്കി വ ച്ചിരുന്ന വസ്ത്രങ്ങള് അന്ത്യ യാത്രക്കാണ് ഉപകരിച്ചത്. മരണം എന്ന ‘രംഗബോധമില്ലാത്ത കോമാളി’മറ്റൊരു ശു ദ്ധ ഹൃദയത്തെ കൂടി അപഹരിച്ചിരിക്കുന്നു.പക്ഷേ ത ന്റെ കണ്ണുകള് ദാനം ചെയ്യുക വഴി അദ്ദേഹം മരണ ത്തെയും തോല്പ്പിച്ച്ചിരിക്കുകയാണ്.
‘അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കിയ’മഹിത ജീവിതത്തിന്റെ മുമ്പില് കണ്ണീരില് കുതിര്ന്ന സ്മരണാ ഞ്ജലി.അദ്ദേഹത്തിന്റെ കുടുംബത്തിന്റെ തീരാവ്യസ നത്തില് പങ്കു ചേരുന്നു.
.







Fans on the page

Thursday, April 7, 2022

കണിക്കൊന്നയുടെ ഗതികേട്

കണിവയ്ക്കാന്‍  തന്റെ കഴുത്തു വെട്ടുന്ന 

കരുണയില്ലാത്ത മനുഷ്യ ബുദ്ധിയെ 

കടത്തി വെട്ടുന്നോ വിഷുവിനും മുമ്പേ 

തുടുത്ത പൂങ്കുലക്കണിയൊരുക്കിയീ

പരമ സാധുവാം കാണിക്കൊന്ന; സ്വന്ത-

മടലുകാക്കുവാന്‍ വഴി മറ്റില്ലാതെ? 










Fans on the page